ജാലകം

2012, ജനുവരി 4, ബുധനാഴ്‌ച

ത്യാഗമെന്നതേ മഹത്വം


ൻറെ ഹൃദയമന്ദിരത്തിൽ വാണരുളും ദേവൻ
എന്നുമെന്നെ കാത്തരുളും യേശുമഹേശൻ
തിന്മയെ ഹനിച്ചിടുന്ന ദിവ്യതേജസല്ലയോ?
നന്മയിൽ രമിച്ചിടുന്ന ചിന്മയരൂപൻ

സ്നേഹമാണവന്നു ഭാവമഖിലജീവജാലവും
സ്നേഹമോടെ വാഴുവാൻ അവൻ നിനച്ചതില്ലയോ?
ത്യാഗമെന്നതേ മഹത്വം എന്നു കാട്ടുവോൻ
ത്യാഗമൊന്നുകൊണ്ടു തന്നെ കീർത്തിയാർന്നവൻ
                                        ശരണദായകൻ ശ്രീയേശു ഗുണവിധായകൻ
                                        അരുളിടും നമുക്കു നിത്യമംഗളം

ഭക്തിയോടെ ദൈവവചനമഖിലവും ശ്രവിച്ചു നാം
ഹിതമവന്നു ചെയ്യുമെങ്കിലശുഭമൊക്കെ നീങ്ങിടും
കരുണയോടെ കാത്തുകൊള്ളുമാ ദയാപരൻ
വിണ്ണിൽ  നിന്നു വന്ന ദൈവപുത്രനാണവൻ
                              ശരണദായകൻ ശ്രീയേശു ഗുണവിധായകൻ
                                  അരുളിടും നമുക്കു നിത്യമംഗളം

1 അഭിപ്രായം: