ജാലകം

2012, ഡിസംബർ 22, ശനിയാഴ്‌ച

ഉണ്ണിയേശു പിറന്നല്ലോ

രമപിതാവിന്‍  കൃപയാല്‍ 
കന്യകമാതാവിന്‍ സുതനായ്‌ 
പതിതരെ  രക്ഷിച്ചീടാന്‍ 
പാരിലൊരുണ്ണി  പിറന്നല്ലോ 
ഉണ്ണിയേശു  പിറന്നല്ലോ. 

പിറന്നു വീണതു മെത്തയിലല്ല 
മണിമേടയിലല്ല 
ദൈവസുതന്നു ജന്മഗൃഹമായ് 
കാലികള്‍ തന്‍  പുല്‍ക്കൂട്‌. 

കന്യകയാകും മാതാവിന്നു 
പൊന്മകനായ് വന്നീശൊ 
നന്മനിറഞ്ഞവനവനീ പാരിന്‍ 
തിന്മകള്‍ നീക്കിടുമല്ലോ. 

മനുഷ്യപുത്രന്‍ മഹിമയെഴുന്നൊന്‍ 
മനസ്സിലുണ്ടെങ്കില്‍ 
തമസ്സിലും വഴി തെളിയും -നമുക്കു 
രക്ഷകനവനാണല്ലോ.